Pages

2012, ജൂൺ 24, ഞായറാഴ്‌ച

ജീവിതത്തില്‍ ഒറ്റപെടുന്നവര്‍

ആലിന്‍ ചുവട്ടിലെ പൊതു പൈപ്പില്‍ നിന്നും വെള്ളം എടുക്കാന്‍ തിരക്ക് കൂടുന്ന സ്ത്രീകളുടെ നടുവില്‍ ഒരു പെണ്‍കുട്ടിയും
വെള്ളത്തിനായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു  .മെലിഞ്ഞു അതികം സവ്ന്തര്യം തോന്നികാത്ത അവള്‍ എന്നെ നോക്കി  പുഞ്ചിരിച്ചു ,,
സവ്ന്തര്യം അവളില്‍ നിന്നും മാഞ്ഞു പോയതാവാം,കുഴിഞ്ഞ കണ്ണുകളും ,കവിള്‍ തടം ഒട്ടിയും ,പല്ലുകള്‍ പൊന്തിയും  അവളുടെ ഭംഗി 
ചോര്‍ന്നു പോയിരിക്കുന്നു ,,ജീവിതത്തിന്റ്റെ കഷ്ടതയുടെയും ഒറ്റപ്പെടലിന്റ്റെയും    സാക്ഷിയാണവള് ‍,ആദ്യമായി
ഞാനാ വഴിയിലൂടെ നടന്നു പോകുമ്പോള്‍ തമ്മില്‍ പുഞ്ചിരി മാത്രം  ,പിന്നീട് നിരവധി  തവണ ഞാനാ വഴിയിലൂടെ
കടന്നു പോയി കൊണ്ടിരുന്നു ,,പതുക്കെ പതുക്കെ അവളുടെ ദയനീയ അവസ്ഥ എന്നില്‍ കടന്നു കൂടി ,എനിക്കന്നു  അതികമോന്നും മനസ്സിലാക്കാന് ‍ കഴിയാത്ത
പ്രായമാണ് ,,എന്നാലും എനിക്കവളോട് മനസ്സില്‍ എവ്ടെയോ സഹതാപം തോന്നിയിരുന്നു ,ആ വഴിയുടെ തെല്ലു  അകലെ ആയി ,ഒരു ചെറു കുന്നിന്‍ മുകളിലായിരുന്നു  അവളുടെ വീട് ,,ഓലമേഞ്ഞ ആ വീടിന്റ്റെ ചുമരുകളില്‍ വിള്ളല്‍ കണ്ടു തുടങ്ങിയിരിക്കുന്നു ,പഴയകാല വീടാണത് ,,
വികസതയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഗ്രാമം ,ആളൊഴിഞ്ഞ വഴിയോരങ്ങളില്‍ വീടുകളാല്‍ ‍ നിറയപ്പെടുന്നു  ,,
ചെറു വഴികള്‍ വെട്ടി തളിച്ച് റോഡുകള്‍ പുനര്നിര്‍മിക്കുന്നു വൈകുനേരമാകുമ്പോള്‍ ഇരുള്‍ പരക്കുന്ന  റോഡുകളില്‍ വെളിച്ചങ്ങള്‍ കാണപ്പെടുന്നു ,,,ഓലകളാല്‍ മേഞ്ഞ വീടുകള്‍ ഓടും വര്പ്പുകളായി മാറുന്നു ,,,,,എങ്കിലും അവളുടെ വീടിനു മാത്രം മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല  ,,,,
അതങ്ങനെ പഴയത് പോലെ നില്‍ക്കുന്നു  ,,
പണ്ട് ഉണ്ടായിരുന്ന വീടുകളില്‍ വെച്ച് ഏറ്റവും പ്രതാപ മുള്ളതും ആ നാട്ടിലെ അറിയ പെട്ട തറവാടും ആ ഓലമേഞ്ഞ വീടായിരുന്നു ,,വീടിന്റ്റെ ചുട്ടു വട്ടമുള്ളതും അല്ലാത്തതുമായ ഏക്കര്‍ കണക്കിന്  സ്ഥലവും ഉണ്ടായിരുന്നു,,,കാലം കടന്നു പോയപ്പോള്‍ ആ പഴയ വീടും അവളും മാത്രം തനിച്ചായി ,,കാലത്തിനൊപ്പം ആ ഗ്രാമം മാറിയപ്പോള്‍ ആ പഴയ വീടിന്നു മാത്രം ഒന്നും സംഭവിച്ചില്ല,,
പത്തു വയസ്സാകുന്നതു വരെ നല്ലവണ്ണം കഴിഞ്ഞിരുന്ന അവളുടെ ഉപ്പ മരിച്ചതോടു കൂടി ,,ഓരോ സ്വപ്നങ്ങളും അവളില്‍ നിന്നും അകലാന്‍ തുടങ്ങിയിരുന്നു ,,,വീടിന്റ്റെ നാഥന്‍ പോയതോട് കൂടി അവള്ക്കുണ്ടായിരുന്ന  രണ്ടു സഹോദരന്മാര്‍ അവരുടെ ഇഷ്ടത്തിനോത്തു  ജീവിക്കാന്‍ തുടങ്ങി ,,,,ഉമ്മ സുഖമില്ലാതെ  കിടപ്പിലും ആയി,,,,,എട്ടില്‍ വെച്ച് സ്കൂള്‍ പഠനം നിര്‍ത്തി ഉമ്മയെ ശുശ്രൂഷിക്കാന്‍ നിര്‍ബന്ധിതയായി അവള്‍ ,,,,,അങ്ങനെ ഉണ്ടായിരുന്ന  സ്ഥലമെല്ലാം വിറ്റു  ഉമ്മയുടെ ചികിത്സയും മറ്റും നടത്തി പോന്നു,,,പിന്നീടാ വീട് മാത്രം ബാക്കി  ആയി ,,സഹോദരന്മാര്‍ അവിടേക്കു  വരുകയോ അവരെ നോക്കുകയോ  ചെയ്യാതെ ആയി ,,
അങ്ങനെ പതിനാലാം വയസ്സില്‍ അവള്‍ ജോലിക്ക്  പോയി തുടങ്ങി ,,,,റോഡു പണിക്കും ,,അന്യരുടെ അടുക്കളയിലും ,,,കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് ,,,ആ ഉമ്മയും മകളും കഴിഞ്ഞു പോന്നു ,,,തന്റ്റെ കൂടെ പഠിക്കുന്ന കുട്ടികള്‍ സ്കൂളിലേക് പോകുമ്പോള്‍ അവള്‍ നെടുവീര്‍പിട്ടു ,,,

 വെളുപ്പിനെ എഴുനേറ്റു വീടിലെ പണികള്‍ തീര്‍ത്തു ഉമ്മാക്ക് വേണ്ടത് കൊടുത്തു തന്റ്റെ ജോലിക്കായി അന്നത്തെ അന്നത്തിനുള്ള വഴി തേടാന്‍ ഇറങ്ങുന്ന അവള്‍ റോഡുകള്‍ അടിച്ചു വരുമ്പോള്‍ തന്റ്റെ മുന്‍പിലൂടെ സ്കൂളിലേക് പോകുന്ന കൂട്ടുകാരികള്‍ ‍ വിളിച്ചു ചോദിക്കും ,,,
""ഷാഹിന ഇയ്യ്‌ പഠിത്തം നിര്‍ത്തിയോ വരുന്നില്ലേ ""ഇങ്ങള് പൊയ്കൊളിന്‍ ഞാനില്ല "എന്നു പറയുമ്പോള്‍ അവളുടെ ഉള്ളു നീറുന്നുണ്ടാവണം ,
തന്റ്റെ ഉപ്പ ഉണ്ടായിരുന്നെങ്കില്‍ എന്നു അവളും ആഗ്രഹിച്ചിരിക്കാം ,,,,,
അങ്ങനെ ഓരോ ദിവസവും കൊഴിഞ്ഞു പോകുന്നു വെയിലിന്റ്റെ ചൂടേറ്റു അവളുടെ മുഖം കരുവാളിച്ചിരിക്കുന്നു  ,,,
ജീവിതത്തിന്റ്റെ ഭാരം ആ കണ്ണുകളില്‍ കുഴി വീഴ്ത്തി ഇരിക്കുന്നു ,,,കൊല്ലങ്ങള്‍ പോയി കൊണ്ടിരുന്നു ,,പതിനാറു വയസ്സ് അവള്‍ക് ആകുമ്പോഴേക്കും കൂട്ടിനുണ്ടായിരുന്ന മാതാവും വിട്ടു പിരിഞ്ഞു ,,,ഏകാന്തത  അവളെ പിടികൂടി കഴിഞ്ഞു ,,അയല്‍ക്കാരുടെ   സമാധാന  വാക്കുകള്‍  ‍ അവളില്‍ ചലനമുണ്ടാക്കിയില്ല  ,,,അങ്ങനെ കാലം ക്കടന്നു  പോകുമ്പോള്‍ വീട് വിട്ടു പോയ ഒരു സഹോദരന്‍ തിരിച്ചു വന്നു ,,അവള്ക്ക്  കൂട്ടിന്നു  ഒരു അമ്മായിയും ഉണ്ടായിരുന്നു ,,,കുറിച്ചു കഴിഞ്ഞപ്പോള്‍ സഹോദരന്‍ ജോലിക്കൊന്നും  പോകാതെ ആയി ,,അങ്ങനെ വീണ്ടും അവള്‍ തന്റ്റെ വിയര്‍പ്പു  ഒഴുക്കി സഹോദരനേയും  ഭാര്യാ യെയും നോകേണ്ടി വന്നു ,,തന്റ്റെ കൂടെ ഒന്നിച്ചു പഠിച്ച പെണ്‍കുട്ടികളുടെ കല്യാണമൊക്കെ കഴിഞ്ഞു പോയി ,,കൊല്ലങ്ങള്‍ പോകുന്നതറിയുനില്ല,,, സഹോദരന് അവളെ കല്യാണം കഴിച്ചു  അയക്കണ  മെന്നുള്ള വിചാരം ഇല്ല ,,,അങ്ങനെ ആ നാടിലുള്ള നാടുക്കാര് ‍ പിരിവെടുത്തു അവളുടെ കല്യാണം നടത്തി കൊടുത്തു ,കല്യാണം കഴിഞ്ഞു ആ വീട്ടില്‍ തന്നെ അവര്‍ താമസിച്ചു പോന്നു ,,ഒരു മാസം തികയും മുന്‍പേ ചെക്കന്‍ അവളുടെ സ്വര്‍ണ്ണ മെല്ലാം  എടുത്തു മുങ്ങി ,,,ചെക്കനെ കുറിച്ച് ഒന്നും അറിയാതെ  നടത്തിയ ആ വിവാഹം നാട്ടുകാര്‍ക്ക് വിനയായി ,,എന്നിട്ടും പരാതിയൊന്നും പറയാതെ അവള്‍ ഇരുന്നു ,,,അല്ലെങ്കില്‍ തന്നെ ആരോട് പറയാനാണ് പരാതി ,,,?

അങ്ങെനെ വീണ്ടും കാലങ്ങള്‍ കടന്നു പോയി ,,ആ ഇടക്കാണ്‌ ഞാന്‍ ഷാഹിനയെ കണ്ടു മുട്ടുന്നതും ,പരിജയ പെടുന്നതും,,,
പിന്നീടു ഒരു കൊല്ലം കഴിഞ്ഞു വീണ്ടും നാട്ടുകാര്‍ അവള്‍ക് വേണ്ടി ഒരു ചെക്കനെ കൊണ്ട് വന്നു ,,അതോടെ അവളുടെ കഷ്ടപ്പാട്  തീര്‍ന്നു  എന്നു കരുതിയ നാട്ടുകാര്‍ക് വീണ്ടും തെറ്റി ,,,,,ആ ബന്ധം  ആര് മാസമേ നീണ്ടു നിന്നുള്ളൂ ,,,രണ്ടാം ഭര്‍ത്താവും അവളെ ഉപേക്ഷിച്ചു പോയി ,,,
വീണ്ടും കണ്ണീരിന്റെ  രാവുകള്‍ അവളെ തേടിയെത്തി ,,,എങ്കിലും അവളുടെ ധൈര്യം  ചോര്‍ന്നു പോയില്ല,,അധ്വാനിച്ചു ജീവിക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചു ,,,വീണ്ടുംഅവള്‍ ‍ വിയര്പ്പൊഴുക്കി  ,,ആരോടും പരിഭവവും പരാതിയും ഇല്ലാതെഇന്നും ഷാഹിന ജീവിക്കുന്നു ,,നമുക്കിടയില്‍ ‍ തന്നെ ,, എങ്കിലും എന്നില്‍ ഒരു നൊമ്പരമായി അവശേഷിക്കുന്നു അവള്‍ ,,ഞാനൊരു ദിവസം ചോദിക്കുകയും ചെയ്തു അവളോട്‌ ,,:"അല്ല ഷാഹിന നിനക്ക് വിഷമമില്ലേ മുഖത്ത് എപ്പോഴും പുഞ്ചിരി മാത്രം കാണുന്നു ?'ആദ്യം  അവള്‍ ഒരു നെടു വീര്പ്പിട്ടു  ,,
എനിക്ക് വിഷമമൊന്നും ഇല്ല എന്നവള്‍ പറയുമ്പോള്‍ അവളുടെ ഉള്ളിലെ നൊമ്പരം എനിക്കാ  വാക്കുകളില്‍ ‍ നിന്നും അറിയാമായിരുന്നു ,,ഇനി ഒരു കല്യാണം വേണ്ട എന്നു പറഞ്ഞവള്‍ ഒഴിഞ്ഞു മാറുന്നത് മടുത്തിട്ടാവണം   ,,,ആരോഗ്യമുള്ള സമയത്ത് അദ്ധ്വാനിച്ചു  ജീവിക്കാം വയസ്സാകുമ്പോള്‍ ആര് കൂട്ടിനുണ്ടാകും ?എന്നൊക്കെ അവളോട്‌ ചോദികുമ്പോള്‍ "വരുന്നിടത്ത് വെച്ച് കാണാം "എന്നു പറഞ്ഞു അവള്‍ ഒഴിഞ്ഞു മാറും ,,,

ഇനി ആരും സൗന്തര്യം  മോഹിച്ചോ സ്വത്തു മോഹിച്ചോ വരണമെന്നില്ല ,,,കാരണം ഇത് രണ്ടും അവളില്‍ നിന്നും അകന്നിരിക്കുന്നു ,,
ജീവിതത്തില്‍ ഇവളെ പോലെ ഒറ്റപെട്ടു പോയവര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു ,,,എന്നിട്ടും നമ്മളിലെ ചെറിയ ദുഖത്തെ നമ്മള്‍ വലുതായി കാണുന്നു ,,,,ഇവരുടെ ദുഃഖങ്ങള്‍ കാണാതെ പോകുന്നു

2012, ജൂൺ 18, തിങ്കളാഴ്‌ച

പാര പപ്പര പാര


ശ്..ഡീ  ഇതൊന്നു അവ്ടെ വെക്ക് അറിയാതെ എടുത്തു പോയതാടീ പോത്തേ” നജ്മ അവള്‍ടെ ബുക്ക്‌ എന്നോട് ജനാലക്കരികില്‍ വെക്കാന്‍ പറയുന്നു ..

“പരീക്ഷാ ഹാളില്‍ ആരാടീ നിന്നോട് ബുക്ക്‌ എടുത്തു കേറാന്‍ പറഞ്ഞത് കഴുതേ “ഞാന്‍ അവളുടെ നേരെ പല്ലിരുമ്പി..

അവള്‍ അറിയാതെ എടുത്തതാ എന്നെല്ലേ പറഞ്ഞെ നിന്റെ അരികില്‍ അല്ലെ ജനാല ഒന്ന് വാങ്ങി വെച്ചൂടെ” സുനീറയുടെ വക..

ടീച്ചര്‍ ഇപ്പൊ തപ്പല് തുടങ്ങും കുട്ടികള്‍  കോപ്പി അടിക്കാന്‍ വല്ലതും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ  എന്ന് .. “റബ്ബേ ഈ ബുക്ക്‌ കണ്ടാല്‍ ടീച്ചര്‍ കരുതും ഞാന്‍ കോപ്പി അടിക്കാന്‍ എടുത്തതാണെന്ന് ഒന്ന് വെക്കടി”

“കോസ്റ്റ്യന്‍ പേപ്പര്‍ കിട്ടിയപ്പോഴാണോടീ നിനക്ക് ബോധോദയം ഉണ്ടായതു നീ തരുന്നത് കണ്ടാല്‍ എനിക്കും കിട്ടും ടീച്ചറുടെ കയ്യില്‍ നിന്ന് എനിക്കൊന്നും വയ്യ “ഞാന്‍ അവളോട്‌ കയര്‍ത്തു
“ദുഷ്ട്ടീ ഇപ്പൊ കിട്ടിയതല്ലേ ഉള്ളു കോസ്റ്റ്യന്‍ പേപ്പര്‍ എഴുതാന്‍ തുടങ്ങിയിട്ടില്ലാലോ വെക്കടീ “
അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ വിറയ്ക്കുന്ന കൈകളോടെ ബുക്ക്‌ വാങ്ങാന്‍ കൈനീട്ടി ടീച്ചര്‍ മുന്നിലോട്ടു കുറച്ചു  നീങ്ങിയപ്പോള്‍ അവളുടെ പണ്ടാരം ബുക്ക്‌ തരലും എന്റെ കൈ  വിറക്കലും ഒരുമിച്ചായപ്പോള്‍ ‘ ധിം “ ദാ കിടക്കുന്നു ബുക്ക്‌ താഴെ ശബ്ദം കേട്ടു ടീച്ചര്‍ തിരിഞ്ഞു നോക്കി ഒരു നിമിഷം ..
പോയി മോളെ പോയി ഇനി രക്ഷയില്ല, പടച്ചോനെ എന്ത് പറഞ്ഞാണ് ഈ ടീച്ചറെ വിശ്വസിപ്പിക്കുക .സത്യമായും അറിയാതെ കയ്യില്‍ ബുക്ക്‌ പെട്ടതാണെന്ന് പറഞ്ഞാല്‍ കൂടി ടീച്ചര്‍ വിശ്വസിക്കണം എന്നില്ല പ്രത്യേകിച്ച് ഈ ടീച്ചര്‍ അല്ലേല്‍ തന്നെ അങ്ങോട്ട്‌ ഒന്നും പറയാന്‍ വിടാത്ത ടീച്ചര്‍ ആണ് ..
ടീച്ചര്‍ അടുത്തേക്ക്‌ വരുന്നുണ്ട് എന്തും സംഭവിക്കാം ..പരീക്ഷാ എഴുത്ത് ഇന്നിവിടെ നില്‍ക്കും എന്തൊരു ദേഷ്യം മുഖത്ത്, എന്‍റെ നെഞ്ച് പട പടാ ഇടിക്കല് തുടങ്ങി ടീച്ചര്‍ ബുക്ക്‌ നിലത്ത് നിന്ന് കയ്യില്‍ എടുത്തു .ഇമ്മിച്ചീ എന്‍റെ പരീക്ഷാ എഴുത്ത് നിന്നു, കയ്യും കാലും വിറക്കുന്നുണ്ട് ,തൊണ്ട വറ്റി വരളുന്നു .. പണ്ടാരം ഞാന്‍ നിരപരാധി ആണെന്ന് പറയാന്‍ നാവു പോന്തെന്ടെ ,നജ്മ ഹംകിന്റെ ഓരോ പണി വല്ല ആവിശ്യവും ഉണ്ടായിരുന്നോ അവള്‍ക്കു , ഞാന്‍ അവളുടെ നേരെ കണ്ണുരുട്ടി നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടീ മനസ്സില്‍ ഞാന്‍ അവളെ ശപിച്ചു ..
അവളുടെ നെഞ്ച് തകര ചെണ്ട മുട്ടുന്നത് എനിക്കിവിടെ കേള്‍ക്കാം ,
‘ആരുടെയാണ് ഈ ബുക്ക്‌ ‘ടീച്ചര്‍
ആരും മിണ്ടുന്നില്ല
‘ആരുടെ കയ്യില്‍ നിന്നാണ് വീണത്‌ ‘
അതിനും ആര്‍ക്കും മറുവടി ഇല്ല
‘എനിക്കറിയാം ടീച്ചറെ ‘ബാക്കില്‍ നിന്നു ഒരു ചെക്കന്റെ  ശബ്ദം
അത് ശരത്തിന്റെ ശബ്ദമല്ലേ റബ്ബേ കുടുങ്ങിയോ?
ക്ലാസ്സിലെ എന്‍റെ നമ്പര്‍ വണ്‍ പാര, എവടെ ഞാനുണ്ടോ അവനുണ്ടോ അവ്ടെ കശപിശ കാണും (കശപിശ എന്നുപ്പറഞ്ഞാല്‍ ബാലരമക്കും പൂമ്പാറ്റ ക്കും ഉള്ളതാണെ)
അവന്‍റെ ശബ്ദം പിന്നെയും ‘ടീച്ചര്‍ അത് ബെഞ്ചിന്റെ അടിയില്‍ ഉണ്ടായ ബുക്ക്‌ ആണ് ഞാന്‍ അവ്ടെ കണ്ടിരുന്നു ‘
‘ഓക്കേ ശെരി ശെരി എല്ലാവരും വേഗം എഴുതികൊള്ള്‌ു കോപ്പി അടിക്കനൊന്നും പാടില്ല “
ടീച്ചര്‍ പോയി ചെയറില്‍ ഇരുപ്പുറപ്പിച്ചു
ഹാവൂ ശൂന്യാകാശത്ത് പോയ എന്‍റെ ശ്വാസം തിരിച്ചു കിട്ടി ..
ഞാന്‍ പതുക്കെ ഒന്ന് തിരിഞ്ഞു നോക്കി ,അല്ലാ ആ പാര ശരത്ത് തന്നെയല്ലേ ആ പറഞ്ഞത് എന്ന്, ഇവന്‍ ഇത്ര പെട്ടെന്ന് പാര പണിയൊക്കെ നിര്‍ത്തി നന്നായോ ?ഞാന്‍ നജ്മയെ നോക്കി കണ്ണിറുക്കി ..
ഏതായാലും പരീക്ഷയൊക്കെ ഞാന്‍ നന്നായി എഴുതി (എഴുതാന്‍ വല്യ പണിയൊന്നും ഇല്ലല്ലോ കയ്യില്‍ കോസ്റ്റ്യന്‍ പേപ്പര്‍ ഇല്ലേ അത് പകര്‍ത്താന്‍ ഇത്ര വല്യ പണിയുണ്ടോ?)അങ്ങനെ ആന്‍സര്‍ പേപ്പര്‍ ടീച്ചറുടെ കയ്യില്‍ കൊടുത്ത് ഞാന്‍ വരാന്തയില്‍ വന്നിരുന്നു ബാലരമ വായിക്കാന്‍ തുടങ്ങി എന്‍റെ പിന്നാലെ തന്നെ നജ്മയും സുനീറയും വന്നു ..
“അല്ല നജ്മാ നീ ബുക്കില്‍ പേര് എഴുതിയില്ലായിരുന്നോ?” സുനീറ
ഇല്ലാന്ന്  നജ്മ തലയാട്ടി ,ഞാന്‍ പറഞ്ഞു നന്നായി അതോണ്ട് ടീച്ചര്‍ക്ക്‌ ആരുടെ ബുക്ക്‌ ആണെന്ന് തിരിഞ്ഞില്ല ..
കുറച്ചു കഴിഞ്ഞപ്പോള്‍ ശരത്തും വന്നു ഞാന്‍ അവനെ വിളിച്ചു ചോദിച്ചു “നീ എന്താ അങ്ങനെ പറഞ്ഞെ ബുക്ക്‌ എന്‍റെ കയ്യില്‍ നിന്നു വീണിട്ടും “
“ആഹാ അത് നിന്‍റെ കയ്യില്‍ നിന്നു വീണതാണോ?അത് ,,അവന്‍ പിന്നെ മാറ്റി “അത് പിന്നെ ഞാന്‍ നിന്നെ ടീച്ചര്‍ പിടിക്കേണ്ട  എന്ന് കരുതി പറയാതെ ഇരുന്നതാ  “
എന്നിട്ടവന്‍ ചോദിച്ചു “എടീ നിന്‍റെ കയ്യില്‍ ഇരിക്കുന്ന ബാലരമ ഒന്ന് തരുമോ വായിച്ചിട്ട് വേഗം തരാം “
ഞാന്‍ കൊടുത്തു
എനിക്കൊരു ഉപകാരം ചെയ്തതല്ലേ വായിച്ചോട്ടെ
അവന്‍ തെല്ലു മാറിയപ്പോ സുനീറ പറഞ്ഞു “എടീ അവന്‍ നിന്‍റെ കയ്യില്‍ നിന്നു ബുക്ക്‌ താഴെ വീഴുന്നത് കണ്ടിട്ടൊന്നും ഇല്ല അവന്‍ ചുമ്മാ പുളു പറഞ്ഞതാ, അവന്‍ വിചാരിച്ചു ബെഞ്ചില്‍ നിന്നു വീണതാണെന്ന് ,നീ എന്തിനാ അവന്നു ബാലരമ കൊടുത്തെ നമ്മുടെ പാരയല്ലേ ?”
“അവനു ഇനിയും പോയി പറയാലോ ഇപ്പൊ അവന്‍ അറിഞ്ഞില്ലേ എന്‍റെ കയ്യില്‍ നിന്നു വീണതാണെന്ന് അപ്പൊ കിട്ടിയ മാര്‍ക്ക് ടീച്ചര്‍ കുറയ്ക്കും, മാര്‍ക്ക് പോയാലും മാണ്ടില്ല ,ടീച്ചറുടെ നുള്ള് ഉണ്ടല്ലോ അത് കിട്ടിയാല്‍ കാറ്റത്ത്‌ ബലൂണ്‍ പൊന്തുന്ന മാതിരി അറിയാതെ പൊന്തും ,അത് സഹിക്കാനാവൂല മോളെ ,ചേതമില്ലാത്ത ഉപകാരമല്ലേ വായിച്ചോട്ടെ “
പിന്നീടങ്ങോട്ട് ശരത്ത് എന്ന പാര ഞങ്ങളുടെ നല്ല കൂട്ടുക്കാരനായി...!