Pages

2012, ജൂൺ 24, ഞായറാഴ്‌ച

ജീവിതത്തില്‍ ഒറ്റപെടുന്നവര്‍

ആലിന്‍ ചുവട്ടിലെ പൊതു പൈപ്പില്‍ നിന്നും വെള്ളം എടുക്കാന്‍ തിരക്ക് കൂടുന്ന സ്ത്രീകളുടെ നടുവില്‍ ഒരു പെണ്‍കുട്ടിയും
വെള്ളത്തിനായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു  .മെലിഞ്ഞു അതികം സവ്ന്തര്യം തോന്നികാത്ത അവള്‍ എന്നെ നോക്കി  പുഞ്ചിരിച്ചു ,,
സവ്ന്തര്യം അവളില്‍ നിന്നും മാഞ്ഞു പോയതാവാം,കുഴിഞ്ഞ കണ്ണുകളും ,കവിള്‍ തടം ഒട്ടിയും ,പല്ലുകള്‍ പൊന്തിയും  അവളുടെ ഭംഗി 
ചോര്‍ന്നു പോയിരിക്കുന്നു ,,ജീവിതത്തിന്റ്റെ കഷ്ടതയുടെയും ഒറ്റപ്പെടലിന്റ്റെയും    സാക്ഷിയാണവള് ‍,ആദ്യമായി
ഞാനാ വഴിയിലൂടെ നടന്നു പോകുമ്പോള്‍ തമ്മില്‍ പുഞ്ചിരി മാത്രം  ,പിന്നീട് നിരവധി  തവണ ഞാനാ വഴിയിലൂടെ
കടന്നു പോയി കൊണ്ടിരുന്നു ,,പതുക്കെ പതുക്കെ അവളുടെ ദയനീയ അവസ്ഥ എന്നില്‍ കടന്നു കൂടി ,എനിക്കന്നു  അതികമോന്നും മനസ്സിലാക്കാന് ‍ കഴിയാത്ത
പ്രായമാണ് ,,എന്നാലും എനിക്കവളോട് മനസ്സില്‍ എവ്ടെയോ സഹതാപം തോന്നിയിരുന്നു ,ആ വഴിയുടെ തെല്ലു  അകലെ ആയി ,ഒരു ചെറു കുന്നിന്‍ മുകളിലായിരുന്നു  അവളുടെ വീട് ,,ഓലമേഞ്ഞ ആ വീടിന്റ്റെ ചുമരുകളില്‍ വിള്ളല്‍ കണ്ടു തുടങ്ങിയിരിക്കുന്നു ,പഴയകാല വീടാണത് ,,
വികസതയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഗ്രാമം ,ആളൊഴിഞ്ഞ വഴിയോരങ്ങളില്‍ വീടുകളാല്‍ ‍ നിറയപ്പെടുന്നു  ,,
ചെറു വഴികള്‍ വെട്ടി തളിച്ച് റോഡുകള്‍ പുനര്നിര്‍മിക്കുന്നു വൈകുനേരമാകുമ്പോള്‍ ഇരുള്‍ പരക്കുന്ന  റോഡുകളില്‍ വെളിച്ചങ്ങള്‍ കാണപ്പെടുന്നു ,,,ഓലകളാല്‍ മേഞ്ഞ വീടുകള്‍ ഓടും വര്പ്പുകളായി മാറുന്നു ,,,,,എങ്കിലും അവളുടെ വീടിനു മാത്രം മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല  ,,,,
അതങ്ങനെ പഴയത് പോലെ നില്‍ക്കുന്നു  ,,
പണ്ട് ഉണ്ടായിരുന്ന വീടുകളില്‍ വെച്ച് ഏറ്റവും പ്രതാപ മുള്ളതും ആ നാട്ടിലെ അറിയ പെട്ട തറവാടും ആ ഓലമേഞ്ഞ വീടായിരുന്നു ,,വീടിന്റ്റെ ചുട്ടു വട്ടമുള്ളതും അല്ലാത്തതുമായ ഏക്കര്‍ കണക്കിന്  സ്ഥലവും ഉണ്ടായിരുന്നു,,,കാലം കടന്നു പോയപ്പോള്‍ ആ പഴയ വീടും അവളും മാത്രം തനിച്ചായി ,,കാലത്തിനൊപ്പം ആ ഗ്രാമം മാറിയപ്പോള്‍ ആ പഴയ വീടിന്നു മാത്രം ഒന്നും സംഭവിച്ചില്ല,,
പത്തു വയസ്സാകുന്നതു വരെ നല്ലവണ്ണം കഴിഞ്ഞിരുന്ന അവളുടെ ഉപ്പ മരിച്ചതോടു കൂടി ,,ഓരോ സ്വപ്നങ്ങളും അവളില്‍ നിന്നും അകലാന്‍ തുടങ്ങിയിരുന്നു ,,,വീടിന്റ്റെ നാഥന്‍ പോയതോട് കൂടി അവള്ക്കുണ്ടായിരുന്ന  രണ്ടു സഹോദരന്മാര്‍ അവരുടെ ഇഷ്ടത്തിനോത്തു  ജീവിക്കാന്‍ തുടങ്ങി ,,,,ഉമ്മ സുഖമില്ലാതെ  കിടപ്പിലും ആയി,,,,,എട്ടില്‍ വെച്ച് സ്കൂള്‍ പഠനം നിര്‍ത്തി ഉമ്മയെ ശുശ്രൂഷിക്കാന്‍ നിര്‍ബന്ധിതയായി അവള്‍ ,,,,,അങ്ങനെ ഉണ്ടായിരുന്ന  സ്ഥലമെല്ലാം വിറ്റു  ഉമ്മയുടെ ചികിത്സയും മറ്റും നടത്തി പോന്നു,,,പിന്നീടാ വീട് മാത്രം ബാക്കി  ആയി ,,സഹോദരന്മാര്‍ അവിടേക്കു  വരുകയോ അവരെ നോക്കുകയോ  ചെയ്യാതെ ആയി ,,
അങ്ങനെ പതിനാലാം വയസ്സില്‍ അവള്‍ ജോലിക്ക്  പോയി തുടങ്ങി ,,,,റോഡു പണിക്കും ,,അന്യരുടെ അടുക്കളയിലും ,,,കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് ,,,ആ ഉമ്മയും മകളും കഴിഞ്ഞു പോന്നു ,,,തന്റ്റെ കൂടെ പഠിക്കുന്ന കുട്ടികള്‍ സ്കൂളിലേക് പോകുമ്പോള്‍ അവള്‍ നെടുവീര്‍പിട്ടു ,,,

 വെളുപ്പിനെ എഴുനേറ്റു വീടിലെ പണികള്‍ തീര്‍ത്തു ഉമ്മാക്ക് വേണ്ടത് കൊടുത്തു തന്റ്റെ ജോലിക്കായി അന്നത്തെ അന്നത്തിനുള്ള വഴി തേടാന്‍ ഇറങ്ങുന്ന അവള്‍ റോഡുകള്‍ അടിച്ചു വരുമ്പോള്‍ തന്റ്റെ മുന്‍പിലൂടെ സ്കൂളിലേക് പോകുന്ന കൂട്ടുകാരികള്‍ ‍ വിളിച്ചു ചോദിക്കും ,,,
""ഷാഹിന ഇയ്യ്‌ പഠിത്തം നിര്‍ത്തിയോ വരുന്നില്ലേ ""ഇങ്ങള് പൊയ്കൊളിന്‍ ഞാനില്ല "എന്നു പറയുമ്പോള്‍ അവളുടെ ഉള്ളു നീറുന്നുണ്ടാവണം ,
തന്റ്റെ ഉപ്പ ഉണ്ടായിരുന്നെങ്കില്‍ എന്നു അവളും ആഗ്രഹിച്ചിരിക്കാം ,,,,,
അങ്ങനെ ഓരോ ദിവസവും കൊഴിഞ്ഞു പോകുന്നു വെയിലിന്റ്റെ ചൂടേറ്റു അവളുടെ മുഖം കരുവാളിച്ചിരിക്കുന്നു  ,,,
ജീവിതത്തിന്റ്റെ ഭാരം ആ കണ്ണുകളില്‍ കുഴി വീഴ്ത്തി ഇരിക്കുന്നു ,,,കൊല്ലങ്ങള്‍ പോയി കൊണ്ടിരുന്നു ,,പതിനാറു വയസ്സ് അവള്‍ക് ആകുമ്പോഴേക്കും കൂട്ടിനുണ്ടായിരുന്ന മാതാവും വിട്ടു പിരിഞ്ഞു ,,,ഏകാന്തത  അവളെ പിടികൂടി കഴിഞ്ഞു ,,അയല്‍ക്കാരുടെ   സമാധാന  വാക്കുകള്‍  ‍ അവളില്‍ ചലനമുണ്ടാക്കിയില്ല  ,,,അങ്ങനെ കാലം ക്കടന്നു  പോകുമ്പോള്‍ വീട് വിട്ടു പോയ ഒരു സഹോദരന്‍ തിരിച്ചു വന്നു ,,അവള്ക്ക്  കൂട്ടിന്നു  ഒരു അമ്മായിയും ഉണ്ടായിരുന്നു ,,,കുറിച്ചു കഴിഞ്ഞപ്പോള്‍ സഹോദരന്‍ ജോലിക്കൊന്നും  പോകാതെ ആയി ,,അങ്ങനെ വീണ്ടും അവള്‍ തന്റ്റെ വിയര്‍പ്പു  ഒഴുക്കി സഹോദരനേയും  ഭാര്യാ യെയും നോകേണ്ടി വന്നു ,,തന്റ്റെ കൂടെ ഒന്നിച്ചു പഠിച്ച പെണ്‍കുട്ടികളുടെ കല്യാണമൊക്കെ കഴിഞ്ഞു പോയി ,,കൊല്ലങ്ങള്‍ പോകുന്നതറിയുനില്ല,,, സഹോദരന് അവളെ കല്യാണം കഴിച്ചു  അയക്കണ  മെന്നുള്ള വിചാരം ഇല്ല ,,,അങ്ങനെ ആ നാടിലുള്ള നാടുക്കാര് ‍ പിരിവെടുത്തു അവളുടെ കല്യാണം നടത്തി കൊടുത്തു ,കല്യാണം കഴിഞ്ഞു ആ വീട്ടില്‍ തന്നെ അവര്‍ താമസിച്ചു പോന്നു ,,ഒരു മാസം തികയും മുന്‍പേ ചെക്കന്‍ അവളുടെ സ്വര്‍ണ്ണ മെല്ലാം  എടുത്തു മുങ്ങി ,,,ചെക്കനെ കുറിച്ച് ഒന്നും അറിയാതെ  നടത്തിയ ആ വിവാഹം നാട്ടുകാര്‍ക്ക് വിനയായി ,,എന്നിട്ടും പരാതിയൊന്നും പറയാതെ അവള്‍ ഇരുന്നു ,,,അല്ലെങ്കില്‍ തന്നെ ആരോട് പറയാനാണ് പരാതി ,,,?

അങ്ങെനെ വീണ്ടും കാലങ്ങള്‍ കടന്നു പോയി ,,ആ ഇടക്കാണ്‌ ഞാന്‍ ഷാഹിനയെ കണ്ടു മുട്ടുന്നതും ,പരിജയ പെടുന്നതും,,,
പിന്നീടു ഒരു കൊല്ലം കഴിഞ്ഞു വീണ്ടും നാട്ടുകാര്‍ അവള്‍ക് വേണ്ടി ഒരു ചെക്കനെ കൊണ്ട് വന്നു ,,അതോടെ അവളുടെ കഷ്ടപ്പാട്  തീര്‍ന്നു  എന്നു കരുതിയ നാട്ടുകാര്‍ക് വീണ്ടും തെറ്റി ,,,,,ആ ബന്ധം  ആര് മാസമേ നീണ്ടു നിന്നുള്ളൂ ,,,രണ്ടാം ഭര്‍ത്താവും അവളെ ഉപേക്ഷിച്ചു പോയി ,,,
വീണ്ടും കണ്ണീരിന്റെ  രാവുകള്‍ അവളെ തേടിയെത്തി ,,,എങ്കിലും അവളുടെ ധൈര്യം  ചോര്‍ന്നു പോയില്ല,,അധ്വാനിച്ചു ജീവിക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചു ,,,വീണ്ടുംഅവള്‍ ‍ വിയര്പ്പൊഴുക്കി  ,,ആരോടും പരിഭവവും പരാതിയും ഇല്ലാതെഇന്നും ഷാഹിന ജീവിക്കുന്നു ,,നമുക്കിടയില്‍ ‍ തന്നെ ,, എങ്കിലും എന്നില്‍ ഒരു നൊമ്പരമായി അവശേഷിക്കുന്നു അവള്‍ ,,ഞാനൊരു ദിവസം ചോദിക്കുകയും ചെയ്തു അവളോട്‌ ,,:"അല്ല ഷാഹിന നിനക്ക് വിഷമമില്ലേ മുഖത്ത് എപ്പോഴും പുഞ്ചിരി മാത്രം കാണുന്നു ?'ആദ്യം  അവള്‍ ഒരു നെടു വീര്പ്പിട്ടു  ,,
എനിക്ക് വിഷമമൊന്നും ഇല്ല എന്നവള്‍ പറയുമ്പോള്‍ അവളുടെ ഉള്ളിലെ നൊമ്പരം എനിക്കാ  വാക്കുകളില്‍ ‍ നിന്നും അറിയാമായിരുന്നു ,,ഇനി ഒരു കല്യാണം വേണ്ട എന്നു പറഞ്ഞവള്‍ ഒഴിഞ്ഞു മാറുന്നത് മടുത്തിട്ടാവണം   ,,,ആരോഗ്യമുള്ള സമയത്ത് അദ്ധ്വാനിച്ചു  ജീവിക്കാം വയസ്സാകുമ്പോള്‍ ആര് കൂട്ടിനുണ്ടാകും ?എന്നൊക്കെ അവളോട്‌ ചോദികുമ്പോള്‍ "വരുന്നിടത്ത് വെച്ച് കാണാം "എന്നു പറഞ്ഞു അവള്‍ ഒഴിഞ്ഞു മാറും ,,,

ഇനി ആരും സൗന്തര്യം  മോഹിച്ചോ സ്വത്തു മോഹിച്ചോ വരണമെന്നില്ല ,,,കാരണം ഇത് രണ്ടും അവളില്‍ നിന്നും അകന്നിരിക്കുന്നു ,,
ജീവിതത്തില്‍ ഇവളെ പോലെ ഒറ്റപെട്ടു പോയവര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു ,,,എന്നിട്ടും നമ്മളിലെ ചെറിയ ദുഖത്തെ നമ്മള്‍ വലുതായി കാണുന്നു ,,,,ഇവരുടെ ദുഃഖങ്ങള്‍ കാണാതെ പോകുന്നു

11 അഭിപ്രായങ്ങൾ:

  1. മനസ്സിന്റെ സൌന്ദര്യം കാണാതെ പോകരുത്. ചില അക്ഷരത്തെറ്റുകള്‍ ഉണ്ട് .ശ്രദ്ധിക്കുക

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2012, ജൂൺ 24 4:55 AM

    മനസ്സിന് സൗന്ദര്യം വേണ്ടുവോളം ഉള്ള കുട്ടിയാണ് ഷാഹിന ,അവള്‍ക്കു പ്രകൃതി തുണയുണ്ടാവും ..........ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. എഴുത്തിന്റെ മലകള്‍ കേറി ഇറങ്ങു,വായന ഇനിയും ഏറെ ഉണ്ടാവട്ടെ നൊമ്പരങ്ങള്‍ നിറയട്ടെ എഴുത്തിന്‍ വഴികളില്‍ എന്ന് ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  4. വരുന്നിടത്ത് വച്ച് കാണാം. അങ്ങിനെയാണ് പല ജീവിതങ്ങളും ആശ്വസിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  5. ജീവിതം ദുഃഖങ്ങളും കഷ്ടപ്പാടുകളും മാത്രം നല്‍കുന്ന എത്രയോ പേര്‍.... എന്നിട്ടും അവര്‍ തളരാതെ പിടിച്ചുനില്‍ക്കുന്നു...മറ്റുള്ളവര്‍ക്ക് വേണ്ടി കത്തിത്തീരുന്ന മെഴുകുതിരിയാവുന്നു...

    മറുപടിഇല്ലാതാക്കൂ
  6. ഒരുപാട് ഷാഹിനമാരെ നാം നിത്യവും കാണുന്നു, ചിലപ്പോള്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു.. എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി, വിധിയെ പോലും പഴിക്കാതെ, ഇന്നു വരെ ജീവിച്ചില്ലേ ഇനി നാളെയുമത് പോലെ പോകും എന്ന വിശ്വാസത്തില്‍.. ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവര്‍!! രണ്ടു കാലും പോയവന്‍റെ വേദനയറിയാതെ എന്‍റെ കാലില്‍ കൊണ്ട മുള്ളിനെ പഴിക്കട്ടെ ഞാനും എന്‍റെ സ്വാര്‍ത്ഥതയും...

    മറുപടിഇല്ലാതാക്കൂ
  7. സത്യം... 'വരുന്നിടത്ത് വെച്ചു കാണാം' എന്നുള്ള ഈ ഒരു സംഭവമുണ്ടല്ലോ..?? അതില്ലായിരുന്നെങ്കില്‍ പലരും ഇപ്പൊ വല്ല മാവിന്റെ കൊമ്പേലോ മറ്റോ കഴുത്തില്‍ കയറു കെട്ടി ഊഞ്ഞാലാടി കളിച്ചേനെ.. വായിച്ചു കഴിഞ്ഞപ്പോള്‍ നീണ്ട ഒരു നെടുവീര്‍പ്പ് മാത്രം..

    മറുപടിഇല്ലാതാക്കൂ
  8. മുമ്പുള്ള പോസ്റ്റുകളിലെ എഴുത്തിന്റെ സുഖം ഇവിടെ കിട്ടിയില്ല, എന്തുപറ്റി??? ഒരു പക്ഷെ എനിക്ക് തോന്നിയതാകാം,എന്തായാലും ഒന്ന് ശ്രദ്ധിക്കുക....ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  9. ഇതു പോലെ നമ്മളറിയാത്ത എത്രയെത്ര ഷാഹിനമാര്‍...

    പെട്ടെന്ന് എഴുതിത്തീര്‍ത്ത പോലെ തോന്നി...

    മറുപടിഇല്ലാതാക്കൂ