Pages

2012, മേയ് 6, ഞായറാഴ്‌ച

വൃദ്ധരെ നീ ഉപേക്ഷിച്ചിടല്ലേ

ചുറ്റുമതില്‍കുള്ളിലെ വാതില്‍ തുറന്നുക്കിടക്കവേ
നാലുകെട്ടിന്‍ വരമ്പുകള്‍ മാടി വിളിച്ചതാവാം
ഒഴിഞ്ഞ വരാന്ത തന്‍ ഉള്ളിലായി ഉണ്ടവര്‍
ജനിച്ചക്കുറ്റത്തിനോ വന്നുപ്പെട്ടതാണവര്‍
ദയ നിറഞ്ഞ കണ്ണുകള്‍ വിതുമ്പുന്ന ചുണ്ടുകള്‍
പകയില്ലാ മനസ്സുകള്‍ കാലം നല്‍കിയ ചുളിവുകള്‍
പാതി അടഞ്ഞ സ്വരങ്ങള്‍ക്കൊണ്ട് തീര്‍ത്ത ആരവം
ഏകാന്തതയില്‍ ഒറ്റപെട്ടു പോയവര്‍
കഴിഞ്ഞ ജന്മ പാപമോ
ശാന്തിയുടെ തീരം
ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി
മാഞ്ഞു പോയ കാലം
സ്വപ്‌നങ്ങള്‍ പാറി പറക്കവേ
പഴകുന്ന വസ്തുക്കള്‍ പുറത്തുള്ള കുട്ടയില്‍
ഓര്‍ത്തില്ല എന്നും പുതുമയുള്ളതല്ലെന്നും

ഉണര്‍ന്നില്ല ചിന്തകള്‍ എടുത്തെരിയപ്പെടുമെന്നും
അറിഞ്ഞില്ല കാലത്തിന്‍ ചക്രം കറങ്ങുമെന്നും

അരുവിയില്‍ ഒഴുകുന്ന ചെറുതോണി പോലെ
മാറി മറയുന്ന കാര്‍മേഘം പോലെ
മഴയും വെയിലും വന്നു പോകുന്നതും
അറിഞ്ഞില്ല തടിയില്‍ നര വീഴുന്നതും
ശിശിരം കൌമാരം കടന്നു ചെല്ലുമ്പോള്‍
യൌവ്വനം കറങ്ങി വാര്‍ദ്ധക്യം വന്നു പോയി

ഒരു താരാട്ടില്‍ ഉണരുന്ന ശിശിരം
മണ്ണില്‍ പാദത്തിന്‍ സ്പര്‍ശം കൌമാരം
ഉണരുന്ന ചിന്തകള്‍ നല്‍കുന്ന യൌവനം
മായുന്ന മനമായി വാര്‍ദ്ധക്യമെന്നും
പഴകുന്ന വാര്‍ദ്ധക്യം
പുതുതലമുറക്ക്‌ പുച്ഛം തന്നെയാണ് സത്യം
മക്കള്‍ക് ഭാരം തന്നെയല്ലയോ
സമയമില്ലാ ജീവിതത്തില്‍ അവര്‍കൊക്കെയും
ജീവിത തിരക്കുകള്‍ക്കിടയിലും
കറങ്ങുന്ന കാലചക്രത്തിന്‍
സുഖമുള്ള ജീവിതം തേടി
പുതിയ മച്ചിന്‍ പുറങ്ങള്‍ കീഴടക്കുന്നവര്‍
പിന്നിട്ട വഴികള്‍ ഓര്‍കാത്തവര്‍
തെടുന്നതെന്തോ ആര്‍ത്തിയോടെ

ഹേ മനുഷ്യാ......!
നിനക്കുള്ള ഉപദേശം ഒന്നുമാത്രം
വൃദ്ധരെ നീ ഉപേക്ഷിച്ചിടല്ലേ
അവരെ നീ കൈ ഒഴിഞ്ഞിടാതെ
അവര്കുള്ളതെല്ലാം കൊടുത്തീടുക
ഇന്നവരെ നീ ഉപേക്ഷിച്ചു പോയാല്‍
നിനക്കുള്ള മക്കളും ഇത് തന്നെ ചെയ്യും
അത് നീ എത്ര സ്നേഹിച്ചിരുന്നാലും
നീ അവര്‍ക്ക് കൊടുത്തതെന്തോ
നിനക്ക് ലഭിക്കുന്നതും അത് മാത്രം
മാതാ പിതാ വാര്‍ദ്ധക്യക്കാലം
നീ തണലായി വന്നാല്‍ നിനക്കേകുമേ
നിന്നിലുള്ള സന്താനങ്ങളും
നിന്നിലുള്ള സ്നേഹം വേണ്ടകാലം
സ്നേഹമല്ലാതായാല്‍ അവര്‍ക്കത്‌ വേദനയായിടും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ