Pages

2012, മേയ് 6, ഞായറാഴ്‌ച

കിളി കൊഞ്ചല്‍

‍കിളിക്കൊഞ്ചല് കേട്ടു
ഞാന്‍ ഈ വഴികളില്‍
മഴത്തുള്ളിയായി ഞാന്‍
പെയ്തിറങ്ങി ഈ വേനലില്‍
കുയിലിന്‍ സ്വരമായി പാടി ഞാന്‍
മരച്ചില്ലയില്‍ ‍
ഒരു മയിലായി ആടി ഞാന്‍
ഈ താഴ്‌വരയില്‍
ഇണപിരിയും വഴികളില്‍
ശിശിരമായി നിന്ന് ഞാന്‍
കുളിര്‍ കാറ്റായി വീശി ഞാന്‍
ഇളം ചെടികള്‍ താലോടിടുന്നു
ഒഴുകുന്ന പുഴയായി മാറി ഞാന്‍
ചെറുമീന്‍ കൂട്ടങ്ങളെ തൊട്ടുണര്‍ത്തി
ഒരു വസന്തത്തിന്‍ പൂവായി വിരിഞ്ഞു
തേന്‍ നുകരും വണ്ടായി പാറി നടന്നു
ഒരു ചെറു പുല്കൊടിയായി മുളചിടുന്നു
അതില്‍ ഇളം വെയിലേറ്റു തളിര്ത്തിടുന്നു
കുളിര്‍ മഞ്ഞായി ഈ മരുഭൂവില്‍
പൊഴിയുമ്പോള്‍ സാന്ത്വനം മേകുകയായി
നീലാകാശത്തിന്‍ ചുവട്ടില്‍
ഒരു മഴവില്ലായി ശോഭ പരത്തിടും
കുളിര്‍ മഞ്ചലില്‍ ഞാന്
സ്വപ്‌നങ്ങള്‍ നെയ്തിടും
ഒരു കിളിയായി ഞാന്‍ പാറിടും
ഒരു മുത്തായി ചിപ്പിയില്‍ ഒളിച്ചിടും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ